Saturday, April 30, 2011

തെളിവ് ഈ ജീവിതങ്ങള്‍

1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം, മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന് അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതി. (ഒരു കിലോഗ്രാം ശരീരഭാരത്തിന് എന്ന കണക്കില്‍). 2. പ്രാഥമിക ലക്ഷണങ്ങള്‍ തലവേദന, തലചുറ്റല്‍, അനിയന്ത്രിത പേശീചലനങ്ങള്‍ എന്നിവയാണ്. തലച്ചോറിനെയും കേന്ദ്രനാഢീവ്യവസ്ഥ്യയെയും ബാധിക്കുന്നതുമൂലം, ബുദ്ധി മരവിക്കും. (ഘലമൃിശിഴ റശമെയശഹശശേലെ, ഘീം കഝ) ശാരീരികപ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും. 3. സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്മാരിലെ ലൈംഗികത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗികവളര്‍ച്ച തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍വ്യവസ്ഥ താറുമാറാകും. 4. വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും. 5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിനു കാരണമാകും. 6. ജനിതകമാറ്റങ്ങള്‍ (ങൗമേശേീിെ)ക്കു കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക് ദുരന്തങ്ങളെ എത്തിക്കും. 7. സ്തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവയ്ക്കു കാരണമാകുന്നു. 8. ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ (കാാൗിശഹീഴ്യരമഹ ട്യെലോ) യെ തകരാറിലാക്കുന്നതിലൂടെ മറ്റു രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ധിക്കും.

മെയ് ദിനം തൊഴിലാളി വര്‍ഗ പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനം : പിണറായി വിജയന്‍

സാര്‍വ്വദേശീയതലത്തില്‍ തന്നെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന സംഭവമാണ് ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളിലുണ്ടായത്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. ഇതിനു നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണവും ആ പോരാട്ടത്തിനുശേഷം ഭരണകൂടവും ജുഡീഷ്യറിയും തൊഴിലാളികളെ ഭീകരമായി പീഡിപ്പിച്ച രീതിയും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. അന്നത്തെ തൊഴിലാളികള്‍ക്ക് ദിവസം 20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമായിരുന്നു. ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 ആയിരുന്നു എന്ന് അറിയുമ്പോഴാണ് ഈ പീഡനത്തിന്റെ ഭീകരത നമുക്ക് ബോധ്യമാകുന്നത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടിയുള്ള അന്ന് നടന്ന പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്. തൊഴിലാളികളുടെ ഈ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ അതിന് നേതൃത്വം നല്‍കിയ നേതാക്കളെ കുറ്റ വിചാരണ ചെയ്ത് കൊലപ്പെടുത്തുന്ന സ്ഥിതിയായിരുന്നു തുടര്‍ന്നുണ്ടായത്. അന്നത്തെ അറ്റോണി ജനറല്‍ ഗ്രിന്നല്‍ പറയുന്ന ഭാഗം ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ""അവര്‍ കുറ്റക്കാരാണെന്ന് വിധിക്കൂ, അവരെ മാതൃകാപരമായി ശിക്ഷിക്കൂ, അവരെ തൂക്കിലിടൂ. ഇതു ചെയ്താല്‍ നിങ്ങള്‍ നമ്മുടെ വ്യവസ്ഥാപിത ചട്ടങ്ങളെ,

Friday, April 29, 2011

കേരളം ഉയര്‍ത്തിപിടിച്ച മുദ്രാവാക്യം ലോകം അംഗീകരിച്ചു ..എന്‍ഡോസള്‍ഫാന് ആഗോള നിരോധനം


ജനീവ: വിഷവര്‍ഷത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോളനിരോധനം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഇളവുകളോടെയാണ് നിരോധനം. എതിര്‍പ്പുകളില്ലാതെയാണ് കീടനാശിനി നിരോധിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചതെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന സ്വതന്ത്ര പ്രതിനിധി സി. ജയകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു.

നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെയുണ്ടാകുന്ന അധിക ചിലവ് വഹിക്കുന്നതിന് ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു.

ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താനും സമ്മേളനം തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച കരടുരേഖ വ്യാഴാഴ്ച തയ്യാറാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടു തുടങ്ങിയ പ്ലീനറിസമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികളോടെ വെള്ളിയാഴ്ച രേഖയ്ക്ക് അന്തിമരൂപം നല്‍കിയ ശേഷമാണ് അംഗീകാരം നല്‍കിയത്.സ്റ്റോക്‌ഹോം ഉടമ്പടിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ സമിതി കഴിഞ്ഞവര്‍ഷം എന്‍ഡോസള്‍ഫാനെ മാരക കീടനാശിനികളുടെ പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനമാനിച്ചതിന്റെയും അതിന് ആഗോളവ്യാപകമായി നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവുകളോടെ നിരോധനം കൊണ്ടുവരുന്നതെന്ന് കരടുരേഖയില്‍ പറഞ്ഞിരുന്നു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന സാഹചര്യത്തില്‍ ബദല്‍മാര്‍ഗങ്ങള്‍ നിലവില്‍ വരുന്നത് വരെ വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സമ്മേളനത്തില്‍ ധാരണയായിട്ടുണ്ട്. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താന്‍ സമ്മേളനം തീരുമാനിച്ചത്.
കടപ്പാട് : ബിജു വി തമ്പി

ഉന്നത വിദ്യാഭ്യാസം ഇന്ത്യക്ക് മാതൃക കേരളം

അടുത്തകാലത്ത് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വിഭാപുരി ദാസ് ഉന്നതവിദ്യാഭ്യാസത്തിന്റെ ജിഇആര്‍ (ജനറല്‍ എഡ്യൂക്കേഷന്‍ റിക്വയര്‍മെന്റ്) വര്‍ധിപ്പിക്കുന്നതിനുള്ള സത്വരനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് കത്തയ്ക്കുകയുണ്ടായി. ആ കത്തില്‍ സൂചിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും പുതിയ ജിഇആര്‍ 12.24 ശതമാനമാണ്. ലോകശരാശരി 24 ശതമാനവും. 12-ാം പദ്ധതിയോടെ അത് 20 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ സാഹചര്യത്തില്‍ വേണം ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തെ അവലോകനം ചെയ്യാന്‍. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ 2020ഓടെ ഇന്ത്യയുടെ ജിഇആര്‍ 30 ശതമാനത്തിലെത്തിക്കുന്നതിനുള്ള ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്കു രൂപം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. പ്രവേശനലഭ്യത-തുല്യനീതി, ഉള്ളടക്കവും ഗുണമേന്മയും,

ഒരു കലികാലക്കുറിപ്പ്

കാലം കലികാലമാണ്. ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തിയാടുന്ന കാലം. ഒരു കലികാലക്കുറിപ്പ് വായിക്കുക: ""ഈ സാഹചര്യത്തിലാണ് ഇടതുപക്ഷപാര്‍ടിയിലെ ജീര്‍ണതകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുകൊണ്ട് അഴിമതിയില്‍നിന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ നിലപാടെടുക്കണമെന്ന് ഈ ലേഖകന്‍ തെരഞ്ഞെടുപ്പിനുമുമ്പ് ആവശ്യപ്പെട്ടത്."""" ആരാണ് "ഈ ലേഖകന്‍""? ഫിദല്‍ കാസ്ട്രോയാണോ? അമര്‍ത്യ സെന്‍? അശോക് മിത്ര? അങ്ങനെ സംശയിക്കാവുംവിധം ആധികാരികമാണാഹ്വാനം. കേരളത്തിലെ ജനങ്ങള്‍ ഈ മഹത്തായ ആഹ്വാനം മനസ്സാ സ്വീകരിച്ച് വോട്ടുചെയ്താലോ? അങ്ങനെ എല്‍ഡിഎഫ് ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്ന മഹാന്. തോറ്റാലോ? അയ്യോ, അത് സിപിഎം എന്ന പാര്‍ടിക്കെതിരായ തിളച്ചുമറിയുന്ന ജനരോഷം. വീരേന്ദ്രകുമാറിന്റെ പത്രത്തില്‍ ഇടതുപക്ഷം

രാജ്യദ്രോഹികളുടെ ഇടതുപക്ഷവേട്ട

പശ്ചിമബംഗാളിലെ പുരൂളിയയില്‍ 16 കൊല്ലംമുമ്പ് വിദേശവിമാനത്തില്‍നിന്ന് വന്‍ ആയുധശേഖരം വര്‍ഷിച്ച സംഭവത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഇന്ന് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നടക്കുന്ന കൈവിട്ട കളികളുമായി കൂട്ടിവായിക്കേണ്ടതാണ്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വേരറുക്കാന്‍ എന്തും ചെയ്യാനുള്ള സാമ്രാജ്യത്വത്തിന്റെ കൈയറപ്പില്ലായ്മയാണ് പുരൂളിയയിലെ ആയുധവര്‍ഷത്തിനുപിന്നിലും. കേരളത്തില്‍ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണവും തന്ത്രങ്ങളുമൊഴുക്കിയ അതേശക്തികള്‍; ഇന്ത്യന്‍ ഇടതുപക്ഷം ക്ഷയിച്ചുകാണാന്‍ ഇടതടവില്ലാതെ കരുക്കള്‍ നീക്കുന്നവര്‍; അതിനായി പണംകൊണ്ടും ആയുധംകൊണ്ടും മനസ്സുകളെ പാട്ടിലാക്കാനുള്ള കൗശലങ്ങള്‍കൊണ്ടും യുദ്ധംചെയ്യുന്നവര്‍- അവര്‍തന്നെയാണ് പുരൂളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ചതെന്നാണ് കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ വെളിപ്പെടുത്തല്‍.

എന്‍ഡോസള്‍ഫാന് ആഗോള നിരോധം വരും

ജനീവ/തിരു: ഇന്ത്യയുടെ എല്ലാ വിധത്തിലുള്ള സമ്മര്‍ദവും എതിര്‍പ്പും തള്ളി ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്റ്റോക്ക്ഹോം കണ്‍വന്‍ഷന്‍ തീരുമാനിക്കും. ജനീവയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ സമാപനദിവസമായ വെള്ളിയാഴ്ച നിരോധം സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിരോധത്തെ അനുകൂലിക്കുന്നതിനാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുന്നുവെന്നാണ് സൂചന. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പാള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അംഗരാജ്യങ്ങളിലെ സമ്പര്‍ക്കഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാഴാഴ്ച സജീവ ചര്‍ച്ച നടന്നു. നിരോധം ലോകവ്യാപകമായി നടപ്പാക്കാന്‍ ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും എടുക്കും. ഉപയോഗം പടിപടിയായി കുറയ്ക്കുകയാണ് നിരോധത്തിന്റെ ആദ്യഘട്ടം. ചില വിളകള്‍ക്ക് ഈ കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കുകയും മറ്റുചില വിളകള്‍ക്ക് ഇതിനുപകരം ഏതെങ്കിലും കീടനാശിനി ഉപയോഗിക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്യും. സാധാരണഗതിയില്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയാണ് ഇത്തരം ഇളവ് അനുവദിക്കുക. എന്നാല്‍, ഇത് അഞ്ചുവര്‍ഷത്തേക്ക് വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. തുടക്കം ഏതെല്ലാം വിളകളെ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പ് പ്രതിനിധികള്‍ അംഗരാജ്യങ്ങളോടു ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാനുപകരം കീടനാശിനി നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട ചൈന, ഉഗാണ്ട എന്നീ രാജ്യങ്ങള്‍പോലും ഒഴിച്ചുകൂടാനാകാത്ത നാലോ അഞ്ചോവിളകളുടെ പട്ടികമാത്രമാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒരു വിളയില്‍നിന്നും എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഉരുളക്കിഴങ്ങ്, വെണ്ട, വഴുതന, കശുമാവ് തുടങ്ങി പതിനാറോളം വിളകളുടെ പട്ടിക ഇന്ത്യ നല്‍കി. നിരോധം നടപ്പാക്കുന്നതിനു ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍, അംഗരാജ്യങ്ങള്‍ക്ക് എങ്ങനെ എവിടെനിന്ന് സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. നിരോധ തീരുമാനം പ്രഖ്യാപിക്കുന്ന പ്ലീനറിസമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച കരടുരേഖയും പ്രഖ്യാപിക്കും. ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിവസംമുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാനുള്ള സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിയ ഇന്ത്യക്ക് നിരോധന തീരുമാനം കനത്ത തിരിച്ചടിയാകും. കീടനാശിനി നിര്‍മാണക്കമ്പനിയുമായി സമ്മേളനവേദിയില്‍ ഗൂഢാലോചന നടത്തിയ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ നാണംകെട്ടിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 173 രാജ്യങ്ങളെ രണ്ടായി തിരിച്ച്

Thursday, April 28, 2011

സ്വിസ് നിക്ഷേപം: ഇന്ത്യക്കാരുടെ പേരുകള്‍ ഉടനെയെന്ന് അസാഞ്ചെ

ലണ്ടന്‍: സ്വിസ്ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് രഹസ്യനിക്ഷേപമുണ്ടെന്നും വൈകാതെ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും വിക്കിലീക്സ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയന്‍ അസാഞ്ചെ പറഞ്ഞു. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്ന് ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍ അസാഞ്ചെ പറഞ്ഞു. സ്വിസ്ബാങ്ക് നിക്ഷേപകരുടെ വിശദാംശം പുറത്തുകൊണ്ടുവരാന്‍ ഇന്ത്യ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെ അസാഞ്ചെ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ജര്‍മനി കാട്ടുന്ന ഉത്സാഹം ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍കണക്കാക്കിയാല്‍ ജര്‍മനിയില്‍നിന്നുള്ളതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ഇന്ത്യയില്‍നിന്ന് സ്വിസ് ബാങ്കുകളിലേക്ക് കള്ളപ്പണം ഒഴുകുന്നുണ്ട്. എന്നിട്ടും പണം തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യസര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല. പക്ഷേ, സാധാരണ ഇന്ത്യക്കാര്‍ ഇതില്‍ നിരാശപ്പെടേണ്ട. കള്ളപ്പണ നിക്ഷേപകരുടെ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കും. അമേരിക്കയില്‍നിന്നുള്ള കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒബാമസര്‍ക്കാരും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പലതും വ്യാജട്രസ്റ്റുകളുടെയും മറ്റും പേരിലാണെന്നും അസാഞ്ചെ പറഞ്ഞു.

ജീവിക്കാനുള്ള അവകാശത്തിന് നാളെ ഹര്‍ത്താല്‍

തിരു: മാരകവിഷം തളിച്ച് ലാഭം കൊയ്യുന്ന കീടനാശിനിലോബികളുടെ സംരക്ഷകരെ വെള്ളപൂശാന്‍ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയവിരോധമെന്ന ആക്ഷേപമുയര്‍ത്തുമ്പോഴും കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഹൃദയത്തുടിപ്പ് നിലച്ചുകൊണ്ടിരിക്കുന്നു. ജനിതക വൈകല്യം കൊണ്ട് അനങ്ങാനാകാതെയും മിണ്ടാന്‍ കഴിയാതെയും നിരങ്ങി നീങ്ങിയും മനുഷ്യര്‍ ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ കീടനാശിനികമ്പനികള്‍ക്കും അവര്‍ക്ക് സൗകര്യമൊരുക്കുന്ന ഭരണാധികാരികള്‍ക്കും എതിരെ സംസ്ഥാനത്താകെ രോഷം അലയടിക്കുന്നു. ശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച സംസ്ഥാനം ഹര്‍ത്താലാചരിക്കും. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്തെ ജനങ്ങളൊന്നാകെ ഏറ്റെടുക്കുന്ന സൂചനകളാണെങ്ങും. ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താനുള്ള സമരമാണ് കേരളത്തില്‍ ഉയരുന്നത്. ജനീവയില്‍ സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ ആരംഭിച്ച തിങ്കളാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസം കേന്ദ്രസര്‍ക്കാരിനുള്ള മുന്നറിയിപ്പായിരുന്നു. ഈ ജനവികാരവും അവഗണിക്കുകയാണ് കേന്ദ്രംചെയ്തത്. നിരന്തരം തുടരുന്ന പഠനം കഴിഞ്ഞ് നടപടി എന്ന പതിവു മറുപടിയും കേന്ദ്രവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഉയര്‍ത്തുന്നു. ബഹുരാഷ്ട്രകുത്തകകളുടെ സാമ്പത്തിക താല്‍പ്പര്യത്തിനു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. അതിനെതിരായ രോഷപ്രകടനമാകും വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍. ഹര്‍ത്താലില്‍ എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ തെറ്റുതിരുത്തുന്നതിനു പകരം നിഷേധാത്മകനിലപാട് തുടരുകയാണ്. മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന മാരകവിഷത്തിനെതിരെ ജനകീയമനഃസാക്ഷി ഒന്നാകെ ഉണരണം- അദ്ദേഹം അഭ്യര്‍ഥിച്ചു.

നിര്‍മാണക്കമ്പനികളുമായി സമ്മേളനവേദിയില്‍ ഗൂഢാലോചന; വീണ്ടും നാണംകെട്ടു

ജനീവ/തിരു: ജൈവവ്യവസ്ഥയെ തകര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ സംബന്ധിച്ച സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്നു സൂചന. കണ്‍വന്‍ഷന്റെ മൂന്നാംദിനം എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അംഗരാജ്യങ്ങള്‍ ചര്‍ച്ച തുടങ്ങി. ഇതിനിടെ, എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനികളുമായി ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികള്‍ സമ്മേളനവേദിക്കരികില്‍ നടത്തിയ നിരന്തരചര്‍ച്ചകളും ഗൂഢാലോചനയും രാജ്യത്തിനു നാണക്കേടായി. ജനീവയില്‍ ബുധനാഴ്ച ഇന്ത്യന്‍സമയം പകല്‍ ഒന്നിനാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ നടപ്പാക്കേണ്ട ബദല്‍ നടപടികളെക്കുറിച്ച് മേഖല തിരിച്ചുള്ള ചര്‍ച്ചയായിരുന്നു ആദ്യം. ഏഷ്യ-പസഫിക് മേഖലയില്‍ ഖത്തര്‍ പ്രതിനിധിയായിരുന്നു സംഘത്തലവന്‍. നിരോധം ഒഴിവാക്കാന്‍ ഇന്ത്യ നടത്തിയ നീക്കവും സമ്മര്‍ദങ്ങളും

Wednesday, April 27, 2011

അനുഭവിക്കാന് തന്നെ കേരളത്തിന് വിധി

Fu©V¡owe¡u j¡Q¬¨h¡¶¡¨J c¢©j¡b¢´X¨h¼ ©Jjq·¢¨Ê Blm¬« d¤Y¢i¨Y¡¼¤h¿. Cª J£Tc¡m¢c¢i¤¨T ±d©i¡L«h¥k« J¡ot©J¡T® Q¢¿i¢v AJ¡k·¢v hjX·¢c® J£r®¨¸¶lj¤¨T o«K¬ c¡c¥©s¡q« lj¤¨h¼¡X® dsi¤¼Y®. dkl¢b ©j¡L¹w d¢T¢¨d¶¤« Qc¢YJ ¨¨lJk¬¹q¡k¤« Fr¤©¼×¤ c¢k®´¡u©d¡k¤« lࡨY mà¡lk«f¢Jq¡ilj¤¨T o«K¬ AY¢¨Ê F±Y©i¡ hT¹¡X®. h¥¼¤ amJ¹©q¡q« J¡ot©J¡¨¶ Jm¤h¡l¢u©Y¡¶¹q¢v ©k¡dh¢¿¡¨Y Yq¢µ J£Tc¡m¢c¢ Al¢¨T hc¤n¬t´¤ h¡±Yh¿ ±dJ¦Y¢´¤« ¨¨Ql oØ·¢c¤« lj¤·¢lµ c¡m« AY¢g£Jjh¡X®. AY¢¨Ê Jj¡qY ©f¡Ú¬¨¸¶©¸¡w o«o®Z¡c ot´¡t Fu©V¡owe¡u c¢©j¡b¢¨µÆ¢k¤« Aivo«o®Z¡c¹q¢v AY® C©¸¡r¤« l¢k®dci®´¤Ù®. FsX¡J¤q« Q¢¿i¢k¤¾ ©J±z« lJ o®Z¡dc·¢v Fu©V¡owe¡u c¢tf¡b« DY®d¡a¢¸¢´¤¼¤h¤Ù®. Hj¤ltn« 16000 Tx F¼ ©Y¡Y¢v. j¡Q¬¨·¡¶¡¨J 60 JØc¢Jw Cª J£Tc¡m¢c¢ DY®d¡a¢¸¢´¤¼¤Ù®. ©k¡J·® 63 j¡Q¬¹w Fu©V¡owe¡u c¢©j¡b¢µ¤Jr¢º¤. Cj¤d©Y¡q« j¡Q¬¹w c¢©j¡bc·¢¨Ê dkM¶¹q¢k¡X®. Cɬi¡J¨¶ Cc¢i¤« Y£j¤h¡c¨hT¤´¡¨Y J£Tc¡m¢c¢ JØc¢Jq¤¨T Y¡Y®dj¬ o«jÈX·¢c¡i¢ c¢k®´¤Ji¡X®. J¦n¢ l¡X¢Q¬¡T¢o®Z¡c·¢v ¨J¡Ù¤cT´¤¼ luJ¢T´¡t´¤©lÙ¢´¥T¢i¡X® Cɬi¤¨T Hq¢µ¤Jq¢. hc¤n¬j¡m¢´® l¢ci¡i J£Tc¡m¢c¢Jw c¢©j¡b¢´¤¼Y® Dw¨¸¨Ti¤¾ dj¢o®Z¢Y¢ ±dmî¹w Otµ¡l¢nih¡J¤¼ o®©×¡J®©p¡« Jx¨lun¨Ê Qc£l¡ o©½qc« ©Ot¼ a¢loh¡X® ©Jjq¨h¹¤« Fu©V¡owe¡u l¢j¤Ú ohj« Aj©¹s¢iY®. Y¢j¤lcÉd¤j·® h¤K¬h±É¢ ±m£. l¢.Fo®. AO¬¤Y¡cz¨Ê ©cY¦Y§·¢v cT¼ Ddl¡o ohj·¢c® kg¢µ Qcd¢É¤X A©¹i׫ B©lmgj¢Yh¡i¢j¤¼¤. o«o®Z¡c·¤Tc£q« Cª l¢ni·¢v Qc¹q¤¨T g¡L·¤c¢¼¤Ù¡i opJjXl¤« AJqÆ¢Yh¡i d¢É¤Xi¤« ©J±zot´¡j¢¨Ê JXå¤ Y¤s¸¢´¡u dj¬¡d®Yh¡©JÙY¡X®. d©È, AY¢c® C¼¨· c¢ki¢v Hj¤ o¡Ú¬Yi¤« J¡X¤¼¢¿. Fu©V¡owe¡u c¢©j¡bc¨· FY¢t´¤¼lj¤¨T ¨fÕ¢k¡X® Qc£l¡ o©½qc·¢v Cɬi¤¨T Cj¤¸®.

Fu©V¡owe¡u c¢©j¡bc« Blm¬¨¸¶® ©Jjq« h¤r¤lu Y¢Æq¡r®O QcJ£i ohj« cT´¤©Ø¡w ©J¡x±Lo¤J¡¨ji¡¨ji¤« ohj¸Ék¢¨k¡¼¤« JÙ¢¿. ©J¡x±Lo® ©cY¡´q¡i ±m£. D½uO¡Ù¢i¤« ±m£. j©hm® ¨O¼¢·ki¤« Cª ohi·® Vvp¢i¢v ±db¡ch±É¢¨i oztm¢µ® Fu©V¡owe¡u ±dmî« Otµ ¨Oà¤Ji¡i¢j¤¼¤. CY¢c® GY¡c¤« a¢lo« h¤ud® ©Jjq·¢v c¢¼® C©Y ±dmîl¤h¡i¢ Vvp¢i¢v ±db¡ch±É¢¨i JÙ otlJÈ¢ ±dY¢c¢b¢ o«M·¢v Clj¤Ù¡i¢j¤¼¢¿. Fu©V¡owe¡u ±dmî·¢v ±db¡ch±É¢i¢v c¢¼® i¡¨Y¡j¤s¸¤« kg¢´¡¨Yi¡X® A¼® otlJÈ¢ o«M« hT¹¢iY®. ©J¡x±Lo® ©cY¡´q¤¨T LY¢i¤« AY¤Y¨¼i¡i¢j¤¼¤. AT¤· YlX ©Jjq« oztm¢´¤©Ø¡w J¡ot©J¡¨¶·¢ Fu©V¡owe¡¨Ê CjJq¡i¢ Q£l©c¡¨T ©mn¢´¤¼ hc¤n¬©´¡k¹¨q JÙ® o®Z¢Y¢ ©cj¢v ©f¡Ú¬¨¸T¡¨h¼ l¡L®a¡c« cvJ¢i¡X©±Y ±db¡ch±É¢ ©Jjq·¢¨k ©J¡x±Lo® ©cY¡´¨q i¡±Yi¡´¢iY®. CY¢c¸¤s« Hj¤ ±db¡ch±É¢´® a¤j¢Yhc¤gl¢´¤¼ Qc¹w´® FÉ¡X® cvJ¡u Jr¢i¤J?

±m£. AO¬¤Y¡cz¨Ê ©cY¦Y§·¢v Y¢Æq¡r®O cT¼ Fu©V¡owe¡u l¢j¤Ú ohj« j¡n®±T£i©±dj¢Yh¡iY¢c¡k¡X® AY¢v d¨ÆT¤´¡·¨Y¼¡X® ±m£. D½uO¡Ù¢i¤¨Ti¤« hפ« l¢ma£JjX«. Fu©V¡owe¡u c¢©j¡bc« Qc¹q¤¨T Blm¬h¡i¢ J¡X¡u ©J¡x±Lo® ©cY¡´w´® Jr¢i¤¼¢¿. Cª J£Tc¡m¢c¢¨i¸×¢ Cc¢i¤« cT´¤¼ dUc« Jr¢º¢¶¡l¡« c¢©j¡b¢´©X¡ ©lÙ©i¡ F¼¤ Y£j¤h¡c¢´¤¼Y® F¼¡X® ±db¡ch±É¢ dsºY®. AY¤©J¶® Yk J¤c¢µ¤ hT¹¤©Ø¡¨rÆ¢k¤« Qc¹q¤¨T h¤ud¢v c¡k¤©dt ©J¶¡v c¢j´¤¼ Hj¤ c¬¡i£JjX« ©J¡x±Lo® ©cY¡´w H¡t·¤li®©´ÙY¡i¢j¤¼¤.

നിരോധനത്തിന് എതിരെ കേന്ദ്ര സര്‍ക്കാര്‍

ജനീവ/തിരു: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ലോകവ്യാപകമായി നിരോധിക്കുന്ന കാര്യം സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കരുതെന്ന് ആവശ്യപ്പെടാന്‍ ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ അംഗരാജ്യങ്ങള്‍ക്കുമേല്‍ ഇന്ത്യാഗവര്‍മെന്റിന്റെ സമ്മര്‍ദം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ഭൂരിഭാഗം അംഗരാജ്യങ്ങളും അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് ഒഴിവാക്കണമെന്ന തീരുമാനം ഏഷ്യ- പസഫിക് മേഖലയുടെ തീരുമാനമായി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച കണ്‍വന്‍ഷനില്‍ 172 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച വിഷയം ചൊവ്വാഴ്ച ഉച്ചമുതല്‍ ചര്‍ച്ചയ്ക്കെടുക്കും. കണ്‍വന്‍ഷനുമുന്നോടിയായി തിങ്കളാഴ്ച നടന്ന ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ മാരകകീടനാശിനി അല്ലെന്നും ഇക്കാര്യത്തില്‍ കണ്‍വന്‍ഷനുമുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ പേര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊള്യൂറ്റന്റ് (പോപ്) റിവ്യൂകമ്മിറ്റി എടുത്ത തീരുമാനം ശരിയല്ലെന്നും ആവര്‍ത്തിച്ചു. നിരോധനത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കുംവിധത്തിലാണ് മേഖലായോഗത്തില്‍ പ്രതിനിധികള്‍ സംസാരിച്ചതെന്ന് കണ്‍വന്‍ഷനില്‍ നിരീക്ഷകനായ തിരുവനന്തപുരത്തെ "തണല്‍"" ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍, കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷിര്‍ എന്നിവര്‍ "ദേശാഭിമാനിയോട്"" പറഞ്ഞു. ഇന്ത്യയില്‍നിന്ന്് കൃഷി- പരിസ്ഥിതി മന്ത്രാലയങ്ങളുടെ പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതിവകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് ഗൗബയാണ് സംഘത്തലവന്‍. കൃഷിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയിന്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനിയായ എക്സല്‍ ഡയറക്ടര്‍ ഹരിഹരന്‍ തുടങ്ങിയവരും പങ്കെടുക്കുന്നു. നിരോധനതീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സമ്മര്‍ദതന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റോക്ഹോമില്‍ പയറ്റുന്നത്. കണ്‍വന്‍ഷനില്‍ നിരോധനം വേണ്ടെന്നു തീരുമാനിച്ചാല്‍ 2015 വരെയെങ്കിലും നിലവിലുള്ള സ്ഥിതി തുടരാം. ആ സാഹചര്യമാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.

യുപിഎ സഖ്യത്തിന്റെ ജയില്‍ നിറയ്ക്കല്‍

രണ്ടാം യുപിഎ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. രാഷ്ട്രീയപാര്‍ടികള്‍ ചില പ്രശ്നങ്ങളെ ആധാരമാക്കി ജയില്‍ നിറയ്ക്കല്‍ സമരം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, അഴിമതി നടത്തി ജയില്‍ നിറയ്ക്കുന്നത് ഇന്ത്യയുടെമാത്രമല്ല, ലോകചരിത്രത്തില്‍തന്നെ പുതുമയായിരിക്കും. യുപിഎ സഖ്യത്തിലെ പ്രമുഖ കക്ഷിയായ ഡിഎംകെ നേതാവും ടെലികോം മന്ത്രിയുമായിരുന്ന എ രാജ 2ജി സ്പെക്ട്രം അഴിമതിയിലെ മുഖ്യപ്രതി എന്നനിലയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രതിയാണെന്ന് വന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാനെതിരെ ഫ്ളാറ്റ് കുംഭകോണത്തിന്റെ പേരിലുള്ള അന്വേഷണം നടക്കുകയാണ്. യുപിഎ സഖ്യത്തിന്റെ കേരളത്തിലെ തനിപ്പകര്‍പ്പാണ് യുഡിഎഫ്. അതിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ആര്‍ ബാലകൃഷ്ണപിള്ള, അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ചതുമൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. താല്‍ക്കാലികമായി പരോളിലിറങ്ങി എന്നുമാത്രം. ഇനിയും പലരും ജയിലില്‍ പോകാന്‍ ഊഴവും കാത്തിരിക്കുകയാണ്. 2ജി സ്പെക്ട്രം അനുബന്ധ കുറ്റപത്രത്തില്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും പ്രതിയാണുപോലും. അതിനിടയ്ക്കാണ് കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം ഉലയുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചത്. സുപ്രീംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണമായതുകൊണ്ടുമാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നേരിട്ട് ഇടപെട്ട് ആരെയെങ്കിലും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനോ കൂട്ടിച്ചേര്‍ക്കാനോ കഴിയാത്ത നിസ്സഹായാവസ്ഥയുണ്ടായത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഒരുപടികൂടി കടന്ന് മറ്റൊരു പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുന്നു. അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് സ്വീകരണം നല്‍കുന്ന പതിവ് കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. എന്നാല്‍, ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായി. അഴിമതി നടത്തിയ പിള്ളയെ അനുമോദിച്ചാണ് യുഡിഎഫ് നേതാക്കള്‍ ഘോരഘോരം പ്രസംഗിച്ചത്. അഴിമതി നടത്തി ജയിലില്‍ പോകുന്നതാണ് മാതൃകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിരിക്കുന്നു. പിള്ളയുടെ മാതൃക മറ്റുള്ളവരും പിന്തുടരുമെന്നാണ് സ്വീകരണം നല്‍കിയതിന്റെ അര്‍ഥം. അഴിമതിയോടുള്ള സമീപനമാണ് ഇവിടെ പ്രധാനം. 2ജി സ്പെക്ട്രം അഴിമതിയെപ്പറ്റി 2007 നവംബറില്‍തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അറിവുണ്ടായിട്ടും മുന്നണിധര്‍മത്തിന്റെ മറവില്‍ അത് മറച്ചുവയ്ക്കുകയാണുണ്ടായത്. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടംവന്നതായി സിഎജി കണ്ടെത്തിയ അഴിമതിയാണ് പ്രധാനമന്ത്രിപോലും മൂടിവയ്ക്കാന്‍ ശ്രമിച്ചതെന്നുള്ളത് അതീവ ഗൗരവമുള്ള പ്രശ്നംതന്നെയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുകയും സുപ്രീംകോടതി ഫലപ്രദമായി ഇടപെടുകയും ചെയ്തതുകൊണ്ടുമാത്രമാണ് സമഗ്രമായ അന്വേഷണം നടത്താന്‍ സിബിഐ നിര്‍ബന്ധിതമായത്. അണ്ണ ഹസാരെയുടെ നിരാഹാരം അഴിമതിയുടെ പ്രശ്നത്തിലേക്ക് ബഹുജനശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിച്ചെന്നത് വസ്തുതയാണ്. എന്നാല്‍, അതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. ലോക്പാല്‍ ബില്‍ പാസാക്കിയതുകൊണ്ടും അഴിമതിയില്‍ അറുതിവരുമെന്ന് കരുതേണ്ടതില്ല. കോര്‍പറേറ്റ് ഉടമകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയനേതൃത്വവും ക്രിമിനലുകളും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ട് തുടരുന്നിടത്തോളം കാലം അഴിമതി കുറയാനല്ല, വര്‍ധിക്കാനാണ് സാധ്യത. ഈ അവിഹിതബന്ധത്തിന് അറുതിവരുത്താനുള്ള സമരവും ഒപ്പം തുടരേണ്ടതുണ്ട്.

Tuesday, April 26, 2011

കൊടും വിഷത്തെ നാടുകടത്തുക


മനുഷ്യരാശിയെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു വിഷവസ്തുവിന് വേണ്ടി നിലക്കൊള്ളുന്ന ഭരണാധികാരികള്‍ക്കെതിരായ ഉശിരന്‍ സമരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി നിരോധിക്കില്ലെന്ന് ശഠിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ സാധാരണ ഇന്ത്യക്കാരന്റെ നെഞ്ചത്താണ് ധാര്‍ഷ്ട്യത്തിന്റെ കൊടികുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ മേഖലാ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരായ നിലപാട് ഇന്ത്യ സ്വീകരിച്ചിരിക്കുന്നു. ഏഷ്യാ-പസഫിക് യോഗത്തിലാണ് ഇന്ത്യ ഈ തീരുമാനം കൈക്കൊണ്ടത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന പതിവ് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇന്ത്യ. ഈ മാരകകീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തോട് തീര്‍ത്തും പ്രതിഷേധാര്‍ഹമായ നിലപാടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ചത്. കാസര്‍ക്കോട്ടെ 11 പഞ്ചായത്തില്‍ ആയിരങ്ങളുടെ ജീവിതം ഇല്ലാതാക്കിയിട്ടും രോഗകാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് തെളിവില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒടുവില്‍ പഠനം കഴിയട്ടെ എന്ന നിസ്സംഗമായ മറുപടിയും. പ്രധാനമന്ത്രിയുടെ "തെളിവില്ല"" എന്ന ന്യായീകരണം തീര്‍ത്തും അവാസ്തവമാണെന്ന് മുന്‍പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. 2001ല്‍ ഐസിഎംആര്‍ നിയോഗിച്ച സമിതി നടത്തിയ പഠനത്തില്‍ കാസര്‍കോട്ട് കാണുന്ന രോഗത്തിന് കാരണം 22 വര്‍ഷമായി തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് അസന്ദിഗ്ധമായി പറയുന്നു. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. പിന്നീട് കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തെ പഠനത്തിന് നിയോഗിച്ചു. കാസര്‍കോട്ട് കാണുന്ന രോഗത്തിന് എന്‍ഡോസള്‍ഫാനാണ് കാരണമെന്നതിന് തെളിവില്ലെന്നാണ് ഈ സമിതി പറയുന്നത്. ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാലു പേര്‍ അതിന് വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ദുബെ റിപ്പോര്‍ട്ടാണ് കീടനാശിനി നിരോധിക്കാതിരിക്കാനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും രോഗകാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിക്കുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും ഐസിഎംആര്‍ പഠനം ശരിവയ്ക്കുന്നു. കീടനാശിനി ലോബിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് മറനീക്കുന്നത്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി തീരുമാനമെടുക്കുമെന്ന് കൃഷിമന്ത്രി ശരദ് പവാര്‍ ഉറപ്പുനല്‍കിയതായി കീടനാശിനി ലോബിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചെങ്ങല്‍ റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ നശിച്ച നാടായാണ് റെഡ്ഡി വിശേഷിപ്പിച്ചത്. എണ്‍പതിലേറെ രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ദുരന്തം ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും കീടനാശിനി നിരോധിച്ചത്. എന്നാല്‍, സ്വന്തം ജനതയുടെ സുരക്ഷയേക്കാള്‍ കീടനാശിനിലോബിയുടെ പണത്തെ മോഹിക്കുന്ന ഇന്ത്യ ഇതിന് തയ്യാറാകുന്നില്ല. കാസര്‍കോട്ട് കുട്ടികളിലുണ്ടാകുന്ന രോഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മറ്റ് സ്ഥലങ്ങളിലുണ്ടാകുന്നില്ലെന്ന ന്യായവും കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും സമാനമായ രോഗബാധയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മുമ്പ് നടന്ന ലോക കീടനാശിനി കണ്‍വന്‍ഷനില്‍ 29ല്‍ 24 രാജ്യവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. നിരോധത്തെ എതിര്‍ത്തവരുടെ മുന്‍പന്തിയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യയായിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്രനിലപാടിനെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും യുവജന -വിദ്യാര്‍ഥി സംഘടനകളുമെല്ലാം സന്ധിയില്ലാ സമരത്തിലേക്കിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് പതിവുപോലെ മുങ്ങിയും പൊങ്ങിയും കളിക്കുകയാണ്. ദുര്‍ബല സ്വരത്തില്‍ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തെങ്കിലും ഇക്കാര്യത്തില്‍ ലവലേശം ആത്മാര്‍ഥത അവര്‍ക്കില്ല എന്ന് തെളിഞ്ഞുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് ഉയരുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനോ സര്‍വകക്ഷി സംഘത്തിന്റെ ഭാഗമാകാനോ തയ്യാറായില്ല. ശക്തമായ സമരം സംഘടിപ്പിക്കുന്ന സര്‍ക്കാരിനെയും സിപിഐ എമ്മിനെയും താറടിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കുകയുംചെയ്യുന്നു. ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയുകതന്നെ ചെയ്യും. കേന്ദ്ര കൃഷി സഹമന്ത്രിയായിരുന്ന കെ വി തോമസ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ഇവിടെ പ്രസംഗിച്ചതും ആരും മറന്നിട്ടില്ല. ഒരു ജനതയെ മുഴുവന്‍ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ കൊടുംവിഷത്തെ എന്നെന്നേക്കുമായി നിരോധിക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നിച്ച് അണിചേര്‍ന്ന് പൊരുതേണ്ട സമയമാണിത്. കേരളത്തിനൊപ്പംതന്നെ കര്‍ണാടകവും തമിഴ്നാടും കീടനാശിനിയുടെ ദുരന്തഫലം അനുഭവിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളും ഒന്നിച്ചുചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. അതിനുള്ള നാന്ദിയാകട്ടെ ഇന്നാരംഭിച്ച സമരകാഹളം