Wednesday, May 18, 2011

ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...

ഇ കെ നായനാരുടെ ഏഴാം ചരമവാര്‍ഷികദിനം 19ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് മുഴുവന്‍ പാര്‍ടിഘടകങ്ങളോടും അഭ്യര്‍ഥിച്ചു. പ്രഭാതഭേരി നടത്തിയും പാര്‍ടിപതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിച്ചും നായനാര്‍സ്മരണ പുതുക്കണം. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി- കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യസംഭാവന നല്‍കിയ നേതാവാണ് നായനാര്‍

വോട്ടിങ് ശതമാനത്തില്‍ മുന്നില്‍ സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ സി.പി.എം മുന്നില്‍. അതേസമയം, 2006ല്‍ നേടിയ വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതുമില്ല.
ഭരണത്തിലേറിയിട്ടും വോട്ടിങ് ശതമാനത്തില്‍ സി.പി.എമ്മിന് പിന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ തവണയേക്കാള്‍ നേരിയ വര്‍ധനയാണുള്ളത്. 84 മണ്ഡലങ്ങളില്‍ മല്‍സരിച്ച് 45 ഇടത്ത് വിജയിച്ച സി.പി.എം മൊത്തം നേടിയത് 4921354 വോട്ടുകളാണ് (28.18 ശതമാനം). കഴിഞ്ഞ തവണ 85 സീറ്റില്‍ മല്‍സരിച്ച് 61 സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച സി.പി.എമ്മിന് 30.45 ശതമാനം വോട്ട് ലഭിച്ചിരുന്നു.
81 സീറ്റുകളില്‍ മല്‍സരിച്ച് 38 ഇടത്ത് വിജയിച്ച കോണ്‍ഗ്രസിന് 4610328 വോട്ടുകളാണ് ലഭിച്ചത് (26.40 ശതാനം). കഴിഞ്ഞ തവണ 77 സ്ഥാനാര്‍ഥികളെ നിര്‍ത്തി 24 പേരെ വിജയിപ്പിച്ച കോണ്‍ഗ്രസിന് 24.09  ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളൂ.
കോണ്‍ഗ്രസിനേ ക്കാള്‍ 1.78 ശതമാനം വോട്ടുകളാണ് സി.പി.എം അധികം പിടിച്ചത്.
തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തു വിട്ട കണക്കനുസരിച്ച് വോട്ടിങ് ശതമാനത്തിന്റെ കാര്യത്തില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 136 സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടി 4.75 ശതമാനം വോട്ട് പിടിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 138 സീറ്റുകളില്‍ മല്‍സരിച്ച് 6.03 ശതമാനം വോട്ട് പിടിച്ചു.
സി.പി.ഐയുടെ വോട്ടില്‍ നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞ തവണ 8.09 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ 8.72 ശതമാനമാണ്. മുസ്‌ലിം ലീഗിന്റെ വോട്ടിങ് ശതമാനത്തില്‍ 0.62 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് 0.06 ശതമാനം വോട്ടുകള്‍ വര്‍ധിച്ചു. ജനതാദള്‍ സെക്യുലര്‍ 1.52 ശതമാനം വോട്ട് പിടിച്ചപ്പോള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ എസ്.ജെ.ഡി 1.65 ശതമാനം വോട്ട് പിടിച്ചു.

ആരോപണവിധേയര്‍ മന്ത്രിസഭയിലേക്ക്


തിരു: യുഡിഎഫ് മന്ത്രിസഭയിലെ ചില ഘടകകക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞചെയ്യുന്നത് പെണ്‍വാണിഭം, അനധികൃത സ്വത്തുസമ്പാദനം, അഴിമതി തുടങ്ങിയ കേസുകളും ആരോപണങ്ങളും പേറി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ടി എം ജേക്കബ് എന്നിവര്‍ വിജിലന്‍സ് അന്വേഷണത്തിന്റെയും കോടതിനടപടികളുടെയും ഊരാക്കുടുക്കിലാണ്. പെണ്‍വാണിഭം, കേസ് അട്ടിമറിക്കാന്‍ മൊഴിമാറ്റിക്കല്‍ - ജുഡീഷ്യറിയെ സ്വാധീനിക്കല്‍ , ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഇരകളെ വിലയ്ക്കെടുക്കല്‍ , കോടികളുടെ അനധികൃത സ്വത്തുസമ്പാദനം എന്നിങ്ങനെ പോകുന്നു കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ . കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചനപദ്ധതിയുടെ മറവില്‍ നടന്ന വന്‍വെട്ടിപ്പില്‍ നാലാംപ്രതിയാണ് ജേക്കബ്്. പി കെ കുഞ്ഞാലിക്കുട്ടി $ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട മൂന്ന് കേസ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പുനരന്വേഷിക്കുന്നു. 1. അനധികൃത സ്വത്തുസമ്പാദനം 2. ലൈംഗികപീഡനത്തിനിരയായ റജീനയുടെ മൊഴിമാറ്റിയതുസംബന്ധിച്ച ഗൂഢാലോചന 3. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ കള്ള ഒപ്പിട്ട കേസ് ടി എം ജേക്കബ് $ 1995ല്‍ ടി എം ജേക്കബ് ജലവിഭവമന്ത്രിയായിരിക്കെ കുരിയാര്‍കുറ്റി- കാരപ്പാറ ജലവൈദ്യുതപദ്ധതിക്ക് ടെന്‍ഡര്‍ നല്‍കാതെ കരാര്‍ നല്‍കി സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. മൂന്ന് വകുപ്പാണ് കേസിലുള്ളത്. 1. ക്രിമിനല്‍ ഗൂഢാലോചന 2. സര്‍ക്കാരിനെ കബളിപ്പിക്കല്‍ 3. അവിഹിത പണസമ്പാദനം

ഡെപ്യൂട്ടി സ്പീക്കറാക്കി ഷണ്ഡനാക്കേണ്ട: പി സി ജോര്‍ജ്


തിരു: സ്പീക്കര്‍ പദവിയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി തന്നെ ഷണ്ഡനാക്കി ഇരുത്താന്‍ ശ്രമിക്കേണ്ടെന്നും കേരളകോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. സ്പീക്കര്‍ പദവിക്ക് കോണ്‍ഗ്രസ് എതിരുനില്‍ക്കുകയാണ്. മന്ത്രിസ്ഥാനം തനിക്ക് നിര്‍ബന്ധമില്ല. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുസ്ലിംലീഗാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്. സ്പീക്കര്‍ പദവി കോണ്‍ഗ്രസ് കൈയടക്കി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പി സി ജോര്‍ജ് പറഞ്ഞു.

സീറ്റ് കുറഞ്ഞതില്‍ ഉമ്മന്‍ചാണ്ടിക്കും ഉത്തരവാദിത്തം: ചെന്നിത്തല

തിരു: പാര്‍ടിയിലെ വിഭാഗീയത ഒഴിവാക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്നാലും സങ്കടമില്ലെന്നു പറഞ്ഞ ചെന്നിത്തല, കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതില്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ചു. കഴിഞ്ഞ ഏഴു വര്‍ഷവും ഉമ്മന്‍ചാണ്ടി അറിയാതെ ഒരു തീരുമാനവും എടുത്തിട്ടില്ല. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ എല്ലാ കാര്യത്തിലും തനിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേ ഉത്തരവാദിത്തമാണുള്ളത്.

വനിതാമന്ത്രിയില്ല; മുരളിക്ക്ഹൈക്കമാന്‍ഡ് കനിയണം

തിരു: മുന്‍ കെപിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ മുരളീധരനും യുഡിഎഫിലെ ഏക വനിതയായ ജയലക്ഷ്മിയും മന്ത്രിസഭയില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കനിയണം. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ പട്ടികയില്‍ ഇരുവരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കെ മുരളീധരനെ മന്ത്രിസഭയിലെടുത്താല്‍ വീണ്ടും വിഭാഗീയത മൂര്‍ച്ഛിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പട്ടികവര്‍ഗത്തില്‍നിന്നുള്ള ജയലക്ഷ്മിക്ക് കാര്യശേഷി പോരത്രേ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടെന്നതും ഇവരുടെ അയോഗ്യതയായി ചൂണ്ടിക്കാട്ടുന്നു. കരുണാകരന്റെ മകനെന്ന പരിഗണനയും മുരളിക്ക് നല്‍കിയിട്ടില്ല. മുരളീധരന് പകരം വി എസ് ശിവകുമാറിനെയാണ് പരിഗണിച്ചത്. ജി കാര്‍ത്തികേയന്‍ , എന്‍ ശക്തന്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍നിന്ന് പട്ടികയിലുള്ള മറ്റ് രണ്ട് പേരുകാര്‍ . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ആര്യാടന്‍ മുഹമ്മദ്, കെ ബാബു, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ , കെ പി അനില്‍കുമാര്‍ എന്നിവരാണ് കെപിസിസിയുടെ ലിസ്റ്റിലുള്ളവര്‍ . ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തനായ കെ സി ജോസഫും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. വി ഡി സതീശനെ സ്പീക്കറാക്കാനാണ് നിര്‍ദേശം.

ജേക്കബ് വിഴുങ്ങുമോ, ആ അഴിമതി ആരോപണങ്ങള്‍

തിരു: സൈന്‍ബോര്‍ഡ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടി 500 കോടിയുടെ തിരിമറി നടത്തിയെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയത് ടി എം ജേക്കബ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ , ജേക്കബ് 2005 ജൂലൈ 19ന് നിയമസഭയില്‍ നടത്തിയ പ്രസംഗം ഇന്നും രേഖകളില്‍ ഒളിമങ്ങാതെ കിടക്കുന്നു. നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയിലായിരുന്നു ജേക്കബിന്റെ വെളിപ്പെടുത്തല്‍ . "ഉമ്മന്‍ചാണ്ടിയെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ ഇത് തെളിയിച്ചുതരാം. ഞാന്‍ വെറുതെ പറയുകയല്ല"-

ഉമ്മന്‍ചാണ്ടി ചതിച്ചു, അപമാനിച്ചു: പിള്ള

തിരു: ഉമ്മന്‍ചാണ്ടി തന്നോട് കടുത്ത വഞ്ചനയും ചതിയും കാട്ടിയതായി ആര്‍ ബാലകൃഷ്ണപിള്ള. 2004-06ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഒന്നരക്കൊല്ലം നേരിടേണ്ടിവന്ന അപമാനവും വേദനകളും ഒരിക്കലും മറക്കാനാകില്ല. മാധ്യമം ആഴ്ചപ്പതിപ്പിലെ "മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍" എന്ന ആത്മകഥാ പരമ്പരയുടെ പുതിയ അധ്യായത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പിള്ള തുറന്നടിച്ചത്.

Tuesday, May 17, 2011

വേങ്ങരയിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം.

മലപ്പുറം ജില്ലയിലെ ഒരു സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ആ മണ്ഡലത്തിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം. 

കേരള ജനത പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീജനങ്ങൾ ഞങ്ങളോട് മാനസികമായി അകന്നു കഴിഞ്ഞു എന്നു ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങളുടെ മാനസികബുദ്ധിമുട്ട് ആരോടു പറയും, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചഅന്നുമുതൽ ആരംഭിച്ച ഞങ്ങളുടെ ഭീതി വർദ്ധിപ്പിക്കുന്നതായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയം. ശേഷം ഉള്ള ഞങ്ങളുടെ ദിനങ്ങൾ പേടിപ്പെടുത്തുന്നതായിരുന്നു ഞങ്ങളൂടെ രാത്രികൾ ഉറക്കമില്ലാത്തതായിരുന്നു. പകലിൽ ഞങ്ങളുടെ മക്കളെ ഞങ്ങൾ ചിറകിനടിയിൽ ഒളിപ്പിച്ചു, രാത്രികളിൽ ഞങ്ങൾ അവർക്കു കണ്ണിമവെട്ടാതെ കാവലിരുന്നു,ദൂരസ്ഥലങ്ങളിലുള്ള ഞങ്ങളുടെ പുരുഷന്മാർ മുഴുവൻ നാടണഞ്ഞു എങ്ങും ഒരു കലാപ ഭൂമിയുടെ അന്തരീക്ഷം. ചിലക്കാൻ മറന്ന കിളികൾ, പൂക്കാൻ മറന്ന പൂമൊട്ടുകൾ, കണ്ണടച്ചാൽ പെൺകുട്ടികളെ ആക്രമിക്കാൻ വരുന്ന രാക്ഷസന്റെ മുഖം, ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു ഭീതിയോടെ ചുറ്റും നോക്കുന്ന ഞങ്ങളുടെ കുട്ടികൾ, ആ ഒരു മാസത്തിനു ഒരു പത്തു വർഷത്തെ ദൈർഘ്യമുണ്ടായിരുന്നു എന്നു തോന്നി കോഴികുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച കോഴിയുടെ അവസ്ഥയായിരുന്നു ഞങ്ങൾക്ക്. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി ആ രാക്ഷസനെ എങ്ങിനെയെങ്കിലും ഈ നാട്ടിൽ നിന്നു ഓടിക്കണം അതിനു ഞങ്ങൾ ഒരു വഴിയേ കണ്ടതുള്ളൂ ...വരുന്ന അഞ്ചുവർഷത്തേക്കെങ്കിലും ഒരു മനസമാധാനം കിട്ടുമല്ലോ,ഒരു ദിവസമെങ്കിലും ആരെയും പേടിക്കാതെ കിടന്നുറങ്ങാനുള്ള ആഗ്രഹം, അതാണു ഞങ്ങൾ ആ രാക്ഷസനെ വിജയിപ്പിച്ചത് .... അന്നു ഞങ്ങൾ കേരളത്തിലെ പെൺകുട്ടികളുടെ മുഖം കണ്ടില്ല, കട്ടുമുടിക്കുന്ന കള്ളന്മാരുടെ വിളയാട്ടം കണ്ടില്ല കണ്ടതു മുഴുവൻ ഞങ്ങളുടെ പെൺകുട്ടികളുടെ ഭീതി നിഴലിക്കുന്ന മുഖങ്ങൾ മാത്രം ,... ആ സമയം ഞങ്ങൾ കുറച്ചു സ്വാർഥരായി .... ഞങ്ങൾ ചെയ്തതു തെറ്റാണോ? ... ഇതല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു ആത്മഹത്യ പാപമാണെന്നറിഞ്ഞതിനാൽ ഇതല്ലാതെ വേറെ വഴിയില്ല...
ഈ സ്വാർഥതക്കു മുന്നിൽ നിങ്ങളുടെ മാപ്പല്ലാതെ വേറെ ഒന്നും പരിഹാരമില്ല...

മാപ്പ് മാപ്പ് മാപ്പ്

മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർ..

ഫലത്തിനുപിന്നാലെ "പ്രതിഫലം"

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷിച്ച് നടന്ന പ്രകടനങ്ങള്‍ ശനിയാഴ്ച വൈകിട്ട് പെട്ടെന്ന് നിലച്ചു എന്നാണ് വാര്‍ത്ത. പെട്രോള്‍വില വര്‍ധിപ്പിച്ച വിവരം കാട്ടുതീപോലെ പരന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്ക് തങ്ങള്‍ കാത്തുകാത്തിരുന്ന സ്വപ്നവിജയം ആഘോഷിക്കാന്‍പോലും കഴിഞ്ഞില്ല. ഇരുട്ടടി എന്ന വാക്കിനെ നാണിപ്പിക്കുംവിധം ക്രൂരമായാണ് യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് പെരുമാറിയത്. കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം ഇത് പതിനൊന്നാമത്തെ വര്‍ധനയാണ്. എങ്ങനെ ജീവിക്കുമെന്ന് സാധാരണക്കാര്‍ പരസ്പരം ചോദിക്കുന്നു. വരുമാനം വര്‍ധിക്കുന്നില്ല; ചെലവ് കുത്തനെ ഉയരുന്നു. ദിവസക്കൂലിക്കാരനും മാസശമ്പളക്കാരനും ചെറുകിട വ്യാപാരികള്‍ക്കും ദൈനംദിന ജീവിതം തള്ളിനീക്കാന്‍ കടക്കെണിയിലേക്ക് തലവച്ചുകൊടുക്കേണ്ട അവസ്ഥ. പെട്രോള്‍ വിലവര്‍ധന ഇതിലും നേരത്തെ വരുമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്രയുംനാള്‍ അത് തടഞ്ഞുനിര്‍ത്തിയത്. തെരഞ്ഞെടുപ്പു ഫലം വന്ന് മണിക്കൂറുകള്‍ക്കകം യുപിഎ നേതൃത്വം തനിനിറം കാണിച്ചു. പശ്ചിമബംഗാളിലും അസമിലും കേരളത്തിലും തങ്ങള്‍ക്ക് ഭരണം ലഭിച്ചതിന്റെ പ്രതിഫലം വോട്ടര്‍മാര്‍ക്ക് നല്‍കി- അവരുടെ ജീവിതം ദുരിതമയമാക്കുന്ന ക്രൂരമായ പ്രതിഫലംതന്നെ.

തൃണമൂലിന്റെ ചോരക്കളിക്ക് എതിരെ അണിനിരക്കുക

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തിയതിന്റെ അമിതാഹ്ലാദം വ്യാപകമായ ആക്രമണങ്ങളഴിച്ചുവിട്ടുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. സിപിഐ എമ്മിന്റെ രണ്ടു നേതാക്കളെ വധിക്കുകയും സംസ്ഥാനത്തെങ്ങും അക്രമമഴിച്ചുവിടുകയുംചെയ്ത അനുഭവം ബംഗാളില്‍ വരുംനാളുകളില്‍ ഉണ്ടാകാവുന്ന അരാജകാവസ്ഥയുടെ സൂചനയാണ്. പശ്ചിമമേദിനിപൂരില്‍ സിപിഐ എം നേതാവ് ജിതേന്‍ നന്ദി, ബങ്കുറയില്‍ ലോക്കല്‍കമ്മിറ്റി അംഗം അജിത് ലോഹ എന്നിവരെയാണ് വധിച്ചത്. ബര്‍ധമാന്‍ ജില്ലയില്‍ പാര്‍ടി അനുഭാവിയായ വനിതയെ കൊലപ്പെടുത്തി. ഇന്നലെവരെ മന്ത്രിയായിരുന്ന നിമായ് മല്‍ അടക്കം ആക്രമിക്കപ്പെട്ടു. പാര്‍ടി ഓഫീസുകള്‍ക്കു നേരെയും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും തുടര്‍ച്ചയായി ആക്രമണം നടക്കുന്നു. അക്രമ സംഭവങ്ങളുടെ സുദീര്‍ഘമായ പട്ടികയാണ് കഴിഞ്ഞ സിപിഐ എം പൊളിറ്റ് ബ്യൂറോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. 70കളിലെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയെ ഓര്‍മിപ്പിക്കുംവിധമാണ് ഈ അഴിഞ്ഞാട്ടം.

Sunday, May 15, 2011

ചെന്നിത്തലയ്‌ക്കെതിരെ മാധ്യമസ്‌ഥാപനങ്ങള്‍ക്കു മുന്‍പില്‍ നോട്ടീസ്‌

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയെ കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തു നിന്നു നീക്കണമെന്ന്‌ ആവശ്യപ്പെടുന്ന നോട്ടീസ്‌ തലസ്‌ഥാനത്ത്‌ വിവിധ മാധ്യമസ്‌ഥാപനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നു രാവിലെയാണ്‌ നോട്ടീസ്‌ പ്രത്യക്ഷപ്പെട്ടത്‌. മുഖ്യമന്ത്രിയാവാന്‍ കോമാളിവേഷം കെട്ടിയെത്തിയ ചെന്നിത്തലയെ കെ.പി.സി.സി നേതൃത്വത്തില്‍ നിന്നു നീക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്ന നോട്ടീസില്‍ വി.എസം സുധീരനും കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ക്കും അഭിവാദ്യവും എഴുതിയിട്ടുണ്ട്‌.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യോഗ്യരല്ലെന്ന്‌ രാമചന്ദ്രന്‍ മാസ്‌റ്റര്‍

കോഴിക്കോട്‌: അധികാരത്തിലിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും യോഗ്യരല്ലെന്ന്‌ കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍. നല്ല പ്രതിച്‌ഛായയുള്ള ഏതെങ്കിലും നേതാവിനെ കണ്ടെത്തി അധികാരമേല്‍പ്പിക്കണം. പാര്‍ട്ടി സ്‌ത്രീധനമായി കിട്ടതയാണെന്ന ധാരണയാണ്‌ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും ഉള്ളത്‌. കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ ഹസന്‍ അലി ഖാന്‍ കോണ്‍ഗ്രസ്‌ നേതാക്കളെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും രാമചന്ദ്രന്‍ മാസ്‌റ്റര്‍ പറഞ്ഞു.

പീരുമേട്ടിലെ പരാജയം; ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

വണ്ടിപ്പെരിയാര്‍: പീരുമേട്ടിലെ തെരഞ്ഞെടുപ്പ്‌ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട്‌ ആറരയോടെ വണ്ടിപ്പെരിയാര്‍ ടൗണിലാണ്‌ സംഭവം.
സംഘമായെത്തിയ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തംഗം എ. സുരേഷ്‌ബാബുവിനെ മര്‍ദിക്കുകയായിരുന്നു.
സുരേഷ്‌ ബാബുവിന്റെ നേതൃത്വത്തില്‍ വോട്ട്‌ മറിച്ചെന്നാരോപിച്ചായിരുന്നു ഇത്‌. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സുരേഷ്‌ബാബുവിന്‌ പരിക്കേറ്റു. കല്ലെറിഞ്ഞെങ്കിലും വാഹനത്തില്‍ ചാടിക്കയറി സുരേഷ്‌ബാബു രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുരേഷ്‌ ബാബു വണ്ടിപ്പെരിയാര്‍ പോലീസില്‍ പരാതി നല്‍കി.





കോണ്‍ഗ്രസില്‍ അസ്വാരസ്യം; പരാജയം കേന്ദ്രമന്ത്രിയുടെ വീഴ്‌ചയെന്ന്‌

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ദയനീയ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംഘടനാ സംവിധാനം പൂര്‍ണമായി തകര്‍ന്നടിഞ്ഞ ജില്ലയില്‍ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഡി.സി.സി. പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്നാവശ്യവുമായി എ ഗ്രൂപ്പ്‌ നേതാക്കള്‍ രംഗത്തെത്തി.
കെ.പി.സി.സി പ്രസിഡന്റും കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ചേര്‍ന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ളവരെ സ്‌ഥാനാര്‍ഥിയാക്കിയതാണ്‌ കടുത്ത തോല്‍വിക്ക്‌ കാരണമെന്നും ഇവരുടെ ആധിപത്യം ഇനിയും അനുവദിച്ച്‌ കൊടുത്താല്‍ കോണ്‍ഗ്രസ്‌ ജില്ലിയിലില്ലാതാകുമെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ ഒതുക്കപ്പെട്ട എ ഗ്രൂപ്പ്‌ നേതാക്കള്‍ പറയുന്നു.

അടൂരിലെ തോല്‍വി :കോണ്‍ഗ്രസ്‌ നേതൃത്വം രാജിവയ്‌ക്കണമെന്ന്‌ അസംതൃപ്‌തരുടെ കൂട്ടായ്‌മ

അടൂര്‍: മണ്ഡലത്തിലെ യു.ഡി.എഫ.്‌ സ്‌ഥാനാര്‍ഥിയുടെ പരാജയത്തിനു വഴി വച്ച നേതൃത്വം രാജിവയ്‌ക്കണമെന്നു കോണ്‍ഗ്രസിലെ അസംതൃപ്‌തരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു.
പന്തളം സുധാകരന്‍ നിസാര വോട്ടുകള്‍ക്കു പരാജയപ്പെടാനുണ്ടായ സാഹചര്യത്തെപ്പറ്റി കെ.പി.സി.സി. തലത്തില്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.
സ്‌ഥാനാര്‍ഥി പ്രഖ്യാപനം വന്നതു മുതല്‍ അടൂരിലെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ ന്യായീകരിക്കത്തക്കതല്ല. കൂടിയാലോചനകളോ, ചര്‍ച്ചകളോ ഇല്ലാതെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അകറ്റി നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശക്‌തമായി നേതൃത്വം നല്‍കിയവര്‍ ഇത്തവണ 'റോമ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച' നീറോ ചക്രവര്‍ത്തിയെപ്പോലെയാണ്‌ നില കൊണ്ടതെന്നു യുവാക്കളുടെ കൂട്ടായ്‌മ ആരോപിച്ചു.

വാമനപുരത്തെ യു.ഡി.എഫ്‌. തോല്‍വി പാര്‍ട്ടിതലത്തില്‍ അഴിച്ചു പണിക്ക്‌ സാധ്യത

വെഞ്ഞാറമൂട്‌: വാമനപുരം മണ്ഡലത്തിലെ ഒന്‍പത്‌ പഞ്ചയത്തുകളില്‍ എട്ടിലും ഭരണം കൈയാളുന്ന കോണ്‍ഗ്രസ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട്‌ പഞ്ചായത്തുകളില്‍ മാത്രം ഭുരിപക്ഷം നിലനിര്‍ത്തുകയും അവശേഷിച്ച പഞ്ചായത്തുകളില്‍ പിന്നില്‍ പോകുകയും ചെയ്‌തതിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കുന്നു. പാര്‍ട്ടി തലത്തില്‍ അഴിച്ചുപണി നടത്താനും സാധ്യത.

കോണ്‍ഗ്രസില്‍ പോരു മുറുകി; ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ തകൃതി

കൊല്ലം: തെരഞ്ഞെടുപ്പിലെ വന്‍പരാജയം കോണ്‍ഗ്രസ്സിലെ പോരു രൂക്ഷമാക്കി. ജില്ലാ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ തകൃതിയായി. ഒരു സീറ്റ്‌ പോലും ലഭിക്കാതിരിക്കാന്‍ കാരണം ഡി.സി.സി പ്രസിഡന്റിന്റെ പിടിപ്പുകേടു മൂലമാണെന്ന്‌ ആരോപിച്ച്‌ ഒരുപറ്റം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്‌ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടങ്ങിയ താളപ്പിഴകള്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലെത്തിയപ്പോള്‍ വര്‍ദ്ധിക്കുകയായിരുന്നു. കെ.പി.സി.സി നേതൃത്വം ഇടപെട്ട്‌ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

മന്ത്രിസ്‌ഥാനത്തെ ചൊല്ലി 'മൂപ്പിളമ'തര്‍ക്കം: സോഷ്യലിസ്‌റ്റ് ജനതയില്‍ കല്ലുകടി

തൃശൂര്‍: മന്ത്രിസ്‌ഥാനത്തെചൊല്ലി സോഷ്യലിസ്‌റ്റ് ജനതയില്‍ ഉടലെടുത്ത 'മൂപ്പിളമ'തര്‍ക്കം കല്ലുകടിയായി. മൂന്നുതവണ ജയിച്ച കെ.പി. മോഹനനെ മന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ. കൃഷ്‌ണന്‍കുട്ടി രംഗത്തെത്തി. വീരന്‍പക്ഷം നിലപാടു വ്യക്‌തമാക്കിയിട്ടില്ലെങ്കിലും അസന്തുഷ്‌ടരാണ്‌. നാളെ തലസ്‌ഥാനത്തു നടക്കുന്ന സോഷ്യലിസ്‌റ്റ് ജനത സംസ്‌ഥാനകമ്മിറ്റിയില്‍ യു.ഡി.എഫ്‌. കൂട്ടുകെട്ട്‌ അപമാനകരമായെന്ന നിലപാടെടുക്കാനാണ്‌ കൃഷ്‌ണന്‍കുട്ടി ഒരുങ്ങുന്നത്‌.
യു.ഡി.എഫുമായും സ്വന്തം പാര്‍ട്ടിനേതാക്കളുമായും തെറ്റിനില്‍ക്കുന്ന കൃഷ്‌ണന്‍കുട്ടിയുടെ ലക്ഷ്യം എം.വി. ശ്രേയാംസ്‌കുമാര്‍ മന്ത്രിയാകുന്നതു തടയുക എന്നതാണ്‌. രണ്ട്‌ എം.എല്‍.എമാരാണ്‌ പാര്‍ട്ടിക്കുളളത്‌. പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നതിനു പുറമേ എതിര്‍പക്ഷത്തെ ജനതാദളിനു നേട്ടമുണ്ടായതും ക്ഷീണമായി. മന്ത്രിസ്‌ഥാനത്തെ ചൊല്ലി പാളയത്തില്‍ പട മുറുകിയതോടെ പാര്‍ട്ടിക്ക്‌ 'കാറ്റു'പിടിച്ചു.
ചിറ്റൂര്‍ സീറ്റു കിട്ടാന്‍ പാര്‍ട്ടി നേതൃത്വം സമ്മര്‍ദം ചെലുത്തിയില്ലെന്ന്‌ പറഞ്ഞ്‌ ഇടഞ്ഞ കൃഷ്‌ണന്‍കുട്ടിയെ അടുത്തിടെയാണ്‌ സംസ്‌ഥാനപ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ അനുനയിപ്പിച്ചത്‌. തല്‍ക്കാലം വെടിനിര്‍ത്താന്‍ തയാറായെങ്കിലും യു.ഡി.എഫുമായി യോജിച്ചുപോകാനാകില്ലെന്നു കൃഷ്‌ണന്‍കുട്ടി വ്യക്‌തമാക്കിയിട്ടുണ്ട്‌.

മുരളിയെ മന്ത്രിയാക്കണം: പത്മജ

തിരുവനന്തപുരം: കെ.മുരളീധരനെ യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. മുരളീധരന്‍ മുതിര്‍ന്ന നേതാവാണെന്നും പത്മജ പറഞ്ഞു.
കരുണാകരനെ പിന്തുണച്ചവരെ തഴഞ്ഞത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിനയായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് ഇത്തരമൊരു തിരിച്ചടിക്ക് കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തിരുത്താന്‍ കെപിസിസി നേതൃത്വം തയാറായില്ല. തിരഞ്ഞെടുപ്പിലെ തിരിച്ചടിയെപ്പറ്റി ചര്‍ച്ച ചെയ്യാനായി കെപിസിസി യോഗം ഉടന്‍ വിളിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.

മാണി- കുഞ്ഞാലിക്കുട്ടി കരുനീക്കങ്ങള്‍ തുടങ്ങി

 മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ എം മാണിയും മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. കൊച്ചി ഗസ്റ്റ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
എന്നാല്‍ എല്ലാ കാര്യങ്ങളും യുഡിഎഫ് തീരുമാനിക്കുമെന്നും അനൗപചാരിക കൂടിക്കാഴ്ചയാണ് നടന്നതെന്നും ഇരുനേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ഒരു കക്ഷിയ്ക്കും ഭൂരിപക്ഷം നല്‍കാഞ്ഞത് യോജിച്ച് മുന്നോട്ട് പോകണം എന്നതിന്റെ സൂചനയാണ്. അതിനാല്‍ അച്ചടക്കത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിട്ടുവീഴ്ച ചെയ്‌ത്‌ മുന്നോട്ട് നീങ്ങുമെന്ന് കെ എം മാണിയും വ്യക്തമാക്കി. വകുപ്പും മന്ത്രിസ്ഥാനങ്ങളും ചര്‍ച്ച ചെയ്‌തില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനം: മാണി പിന്നോട്ടില്ല

മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള കടുത്ത വിലപേശലുകള്‍ക്ക് കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം തയ്യാറെടുക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കാര്യത്തില്‍ കെ എം മാണി പിന്നോട്ട് പോകില്ലെന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പടെ നാല് മന്ത്രിസ്ഥാനങ്ങള്‍ നിര്‍ബന്ധമായും വേണം എന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഇതേ നിലപാട് തന്നെയാണ് ഉയര്‍ന്നുവന്നത്.

സോഷ്യലിസ്റ്റ് ജനത പ്രതിസന്ധിയില്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതയെ വന്‍ പ്രതിസന്ധിയിലാക്കി. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയശേഷം തുടര്‍ച്ചയായുണ്ടാവുന്ന തിരിച്ചടികള്‍ നേതൃത്വത്തെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും തുടര്‍ച്ചയായി അവഗണിക്കുന്നതിലുള്ള അമര്‍ഷം അണികളില്‍ ശക്തമാണ്. എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ എട്ട് നിയമസഭാ സീറ്റില്‍ മത്സരിക്കുകയും നാലെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇക്കുറി കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് ആറ് സീറ്റാണ് സോഷ്യലിസ്റ്റ് ജനതയ്ക്ക് യുഡിഎഫ് നല്‍കിയത്. ഇതില്‍ നാല് സീറ്റുകള്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതും. കല്‍പ്പറ്റ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് വിജയിച്ചത്. നേമത്ത് മൂന്നാം സ്ഥാനത്തായത് കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണെന്നാണ് സോഷ്യലിസ്റ്റ് ജനത നേതൃത്വം വിലയിരുത്തുന്നത്. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് കോണ്‍ഗ്രസ് വോട്ട് നല്‍കിയെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഇത് തെക്കന്‍ കേരളത്തില്‍ സോഷ്യലിസ്റ്റ് ജനതയുടെ അടിവേര്തന്നെ ഇല്ലാതാക്കി. വടകരയിലെ പ്രേംനാഥിന്റെ തോല്‍വിയും കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണെന്ന് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ടിയുടെ ദയനീയ പ്രകടനത്തിനുശേഷം സോഷ്യലിസ്റ്റ് ജനതയുടെ രണ്ടാം നിര നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് ബന്ധം പുനഃപരിശോധിക്കണമെന്ന് ശക്തിയായി ആവശ്യപ്പെടുകയാണ്. എല്‍ഡിഎഫിനൊപ്പമുള്ള മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദളിന് ലഭിക്കുന്ന പരിഗണനയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നാല് എംഎല്‍എമാരെ വീണ്ടും വിജയിപ്പിക്കാന്‍ എല്‍ഡിഎഫിനൊപ്പമുള്ള വിഭാഗത്തിനായിട്ടുണ്ട്. യുഡിഎഫ് സഖ്യവുമായി അധികകാലം മുന്നോട്ട് പോവാനാവില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗത്തിനും. ശ്രേയാംസ്കുമാറിനെ മന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്നും കെ പി മോഹനനെയാണ് പരിഗണിക്കേണ്ടതെന്നും അഭിപ്രായമുണ്ട്.

Saturday, May 14, 2011

വിട്ടുവീഴ്ച ചെയ്യണമെന്നത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം അഭിപ്രായം -കെ.എം. മാണി

കോട്ടയം: മന്ത്രിസഭാ രൂപവത്കരണം എളുപ്പമാക്കാന്‍ ഘടകകക്ഷികള്‍ വിട്ടുവീഴ്ച ചെയ്യണമെന്നത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം അഭിപ്രായമാണെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം. മാണി. കൊച്ചിയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ചക്കു ശേഷം കോട്ടയത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനെത്തിയ മാണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കളങ്കിതരെ മന്ത്രിമാരാക്കരുത്: വി എസ്

തിരു: അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും മന്ത്രിമാരായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്ക് രാജി നല്‍കിയശേഷം ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പകല്‍ പന്ത്രണ്ടരയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് രാജിക്കത്ത് കൈമാറി. പകരം സംവിധാനം വരുന്നതുവരെ തല്‍സ്ഥാനത്ത് തുടരണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

പോര് മുറുകി; കോണ്‍ഗ്രസ് യോഗം ഞായറാഴ്ച

തിരു: മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുന്നു; പിന്മാറില്ലെന്ന് ഉമ്മന്‍ചാണ്ടിയും. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന്റെ സംഘടനാചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിക്കുപുറമെ, മൊഹ്സിനാക്വിദായിയും ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. കോണ്‍ഗ്രസ് എംഎല്‍എമാരുമായി അവര്‍ കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിന്റെ 38 നിയമസഭാംഗങ്ങള്‍ക്കിടയില്‍ രമേശിനാണോ ഉമ്മന്‍ചാണ്ടിക്കാണോ ഭൂരിപക്ഷമെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വിലയിരുത്തും. നേതാവിനെ തെരഞ്ഞെടുക്കാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് നിയമസഭാകക്ഷിയോഗം ചേരും. ഉമ്മന്‍ചാണ്ടിക്കാണ് സാധ്യത കൂടുതല്‍ . നേതാവിനെ തെരഞ്ഞെടുക്കാന്‍

പെട്രോളിന് 5.39 രൂപ കൂട്ടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടി. കേരളത്തില്‍ നികുതിയടക്കം 5.39 രൂപ വര്‍ധിക്കും. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനയാണിത്. കഴിഞ്ഞ ജൂണില്‍ പെട്രോള്‍വിലനിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയശേഷം ലിറ്ററിന് 15 രൂപയിലേറെ വര്‍ധനയാണ് 11 മാസത്തിനിടെ ഉണ്ടായത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് മൂന്നുമാസമായി എണ്ണക്കമ്പനികള്‍ വിലവര്‍ധന മാറ്റിവച്ചതായിരുന്നു. അതുകൊണ്ടാണ് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചതെന്നാണ് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

Thursday, May 12, 2011

വൈദ്യുതി മുടക്കുന്ന താരിഫ് നയം

എല്ലാം കച്ചവടാടിസ്ഥാനത്തില്‍ കാണുകയും ജനങ്ങള്‍ ക്ഷേമം വിലകൊടുത്ത് വാങ്ങണമെന്ന് ശഠിക്കുകയുംചെയ്യുന്ന നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയാണ്, കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി. വൈദ്യുതിക്ഷാമം പരിഹരിക്കുമെന്നും വിലകുറഞ്ഞ വൈദ്യുതി ജനങ്ങള്‍ക്ക് നല്‍കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും പറഞ്ഞവര്‍ തന്നെ, പുതിയ താപനിലയങ്ങളില്‍നിന്ന് കമ്പോളാധിഷ്ഠിതമായിമാത്രമേ വൈദ്യുതി നല്‍കൂ എന്നാണ് ഇപ്പോള്‍ ആവര്‍ത്തിച്ചുപറയുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് പുതിയ ജലവൈദ്യുതിപദ്ധതികള്‍ വരുന്നത്. കേന്ദ്രവിഹിതം നല്‍കുന്നത് മേഖലാടിസ്ഥാനത്തിലായതിനാല്‍ ആ പദ്ധതികളില്‍നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കാനുള്ള സാഹചര്യവും അടയുകയാണ്. ചുരുക്കത്തില്‍ കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് വലിച്ചിടുകയാണ് യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ . വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് യുപിഎയുടെ ലക്ഷ്യം. അതിന് അനുരോധമായ നിയന്ത്രണങ്ങളും സമ്മര്‍ദവുമാണ് സംസ്ഥാനങ്ങള്‍ക്കുമേല്‍ ചെലുത്തുന്നത്.

Wednesday, May 11, 2011

ചരിത്രം കുറിച്ച്, അഭിമാനത്തോടെ

തിരു: അഞ്ചുവര്‍ഷം മുമ്പുള്ള മെയ് 18ന്റെ സായാഹ്നത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും കന്നിക്കാര്‍ . ഭരണപരിചയം കുറഞ്ഞ ഈ മന്ത്രിസഭയെ സംശയദൃഷ്ടിയോടെ വീക്ഷിച്ചവര്‍ പോലും താമസിയാതെ അഭിപ്രായം തിരുത്തി. അഞ്ചുവര്‍ഷത്തിനിപ്പുറം മെയ് 11ന് അവസാന മന്ത്രിസഭായോഗം കഴിഞ്ഞ് സര്‍ക്കാര്‍ പടിയിറങ്ങുന്നത് അപൂര്‍വ നേട്ടങ്ങള്‍ നാടിന് നല്‍കിയതിന്റെ അഭിമാനവുമായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കല്‍ , രണ്ടുരൂപയ്ക്ക് അരി, ക്ഷേമ പെന്‍ഷനുകളില്‍ നിരവധി മടങ്ങ് വര്‍ധന, ഇഎംഎസ് ഭവനപദ്ധതി, പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കല്‍ , ആരോഗ്യമേഖലയുടെ പുനരുജ്ജീവനം തുടങ്ങി നിരവധി നേട്ടങ്ങള്‍ നാടിനു സമ്മാനിച്ചു. മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കല്‍ , നികുതി പിരിവിലെ മുന്നേറ്റം, പെണ്‍വാണിഭക്കാര്‍ക്കും ഭൂമി കൈയേറ്റക്കാര്‍ക്കും എതിരെയുള്ള ധീരമായ നടപടികള്‍ എന്നിവ പുതുമുഖങ്ങളുടെ ഈ സംഘത്തിന് പുതിയ പ്രതിച്ഛായ നല്‍കി. 2006ല്‍ വന്‍വിജയം നേടിയപ്പോള്‍ 99 എല്‍ഡിഎഫ് എംഎല്‍എമാരില്‍ 66ഉം പുതുമുഖങ്ങളായിരുന്നു. 2006 മെയ് 15നു ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗമാണ് വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 17ന് മന്ത്രിസഭയ്ക്കു പൂര്‍ണരൂപമായി. 18ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിയടക്കം 16 പേര്‍ പുതുമുഖങ്ങള്‍ . പാലോളി മുഹമ്മദ്കുട്ടി, എസ് ശര്‍മ, പി ജെ ജോസഫ് എന്നിവര്‍ മാത്രമായിരുന്നു മന്ത്രിസ്ഥാനത്ത് പരിചിതര്‍ . ആദ്യമന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍തന്നെ ക്ഷേമപരിപാടികളുടെ നാന്ദിയായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളാനായിരുന്നു ആദ്യ തീരുമാനം. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അത്. കര്‍ഷകത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും ക്ഷേമപെന്‍ഷന്‍ ഒരു വര്‍ഷത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു മറ്റൊരു തീരുമാനം. തുടര്‍ന്ന് വിവിധ ക്ഷേമപദ്ധതികളുടെ കുത്തൊഴുക്ക്. ഒന്നാം വാര്‍ഷികത്തില്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ തിളക്കം. തുടര്‍ന്ന് ഓരോ വര്‍ഷം പിന്നിടുമ്പോഴും പുതിയ പദ്ധതികള്‍ .

Tuesday, May 10, 2011

ആശ്വാസം പകരുന്ന തിരുത്തല്‍ നടപടി

രാജ്യത്തെയും മതനിരപേക്ഷതയെയും സമാധാനത്തെയും സ്നേഹിക്കുന്നവര്‍ അന്നേപറഞ്ഞത് ഇപ്പോള്‍ പരമോന്നത കോടതി ശരിവച്ചിരിക്കുന്നു. അയോധ്യയില്‍ ബാബറിപള്ളി സ്ഥിതിചെയ്തിരുന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് വിചിത്രവും നിര്‍ത്തിവയ്ക്കപ്പെടേണ്ടതുമാണെന്ന സുപ്രീംകോടതിയുടെ തീര്‍പ്പ് മതനിരപേക്ഷവിശ്വാസികള്‍ക്കാകെ ആശ്വാസത്തിന് വകനല്‍കുന്നതാണ്. ആറുപതിറ്റാണ്ടുനീണ്ട അവകാശത്തര്‍ക്കത്തിനൊടുവില്‍ തര്‍ക്കഭൂമി വീതംവച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് പുറപ്പെടുവിച്ച യുക്തിരഹിതമായ വിധി ഗൗരവമായ ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രമുഖ ചരിത്രകാരന്മാരും കലാകാരന്മാരും പണ്ഡിതരും അന്നുതന്നെ അഭിപ്രായപ്പെട്ടതാണ്. ചരിത്രവും യുക്തിയും മതനിരപേക്ഷമൂല്യങ്ങളും കൈകാര്യംചെയ്ത രീതിയെ അന്നവര്‍ കഠിനമായി വിമര്‍ശിച്ചു.
സിപിഐ എം വ്യക്തമാക്കിയത്,

Saturday, May 07, 2011

ഭീകരതയ്ക്കെതിരായ യുദ്ധം


2001ല്‍ ആരംഭിച്ചതാണ് അമേരിക്കന്‍ ഐക്യനാടുകളുടെ ഭീകരതയ്ക്കെതിരായ ആഗോളയുദ്ധം. 10 വര്‍ഷങ്ങള്‍ക്കുശേഷം ബിന്‍ ലാദനെ പിടികൂടി കൊന്ന് കടലിലെറിഞ്ഞത് വലിയ നേട്ടംതന്നെ. എന്നാല്‍ , ഭീകരതയുടെ ഗതിയെന്തെന്ന് പരിശോധിക്കുമ്പോള്‍ അത് തെല്ലും ശമിച്ചിട്ടില്ലെന്നതാണ് സത്യം. ശമിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുകയും ചെയ്തു. ഇറാഖില്‍ സദ്ദാംഹുസൈനെയും കുടുംബാഗങ്ങളെയും പൈശാചികമായ രീതിയില്‍ തൂക്കിക്കൊന്നു. എട്ടുവര്‍ഷമായി അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ ഉരുക്കുമുഷ്ടി ഭരണത്തിന്‍കീഴിലാണ് ഇറാഖ്. അവിടെയാണ് രണ്ടുദിവസംമുമ്പ് ആത്മഹത്യാബോംബ് സ്ഫോടനത്തില്‍ 21 പൊലീസുകാര്‍ മരിച്ചതും 75 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും. ഇതാണെങ്കില്‍ ആദ്യത്തേതോ അവസാനത്തേതോ ആയ കൂട്ടക്കുരുതിയല്ല.

ലാദന്റെ ദുരന്തവും ഇന്ത്യയിലെ മാറ്റൊലികളും : പി ഗോവിന്ദപ്പിള്ള


കുപ്രസിദ്ധ സാര്‍വദേശീയ ഭീകരസംഘടനയായ "അല്‍ ഖായ്ദ" തലവന്‍ ഒസാമ ബിന്‍ ലാദന്റെ മരണം തൊടുത്തുവിട്ട മാറ്റൊലികള്‍ ഇപ്പോഴും ശമിച്ചിട്ടില്ല. പ്രസിഡന്റ് ബറാക് ഒബാമയ്ക്കും അമേരിക്കന്‍ ഐക്യനാടിനാകെയും ഇത് ആഘോഷകാലമാണ്. പാകിസ്ഥാനടക്കം പല മുസ്ലിം രാഷ്ട്രങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ നിരന്തരമായ ഭീഷണിയാകയാല്‍ ബിന്‍ ലാദന്റെ വധം അവര്‍ക്കൊക്കെ ആശ്വാസമേ പകര്‍ന്നിട്ടുള്ളൂ. എങ്കിലും ബിന്‍ ലാദനെ വധിച്ച രീതിയും മൃതശരീരം കടലില്‍ തള്ളിയതും അവരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ അറിഞ്ഞുകൊണ്ടുതന്നെയാണോ തലസ്ഥാനനഗരിയില്‍നിന്ന് 100 കിലോമീറ്ററോളം ദൂരെയുള്ള അബോട്ടാബാദില്‍ സകല സുഖസൗകര്യങ്ങളോടുംകൂടി ബിന്‍ ലാദന് വാസസ്ഥലം ഒരുക്കിയിരുന്നത് എന്ന കാര്യം ഇപ്പോഴും വിവാദവിഷയമാണ്.

തിരുസഭയുടെ "തൊഴിലാളിസ്നേഹം" : അലോഷ്യസ് ഡി ഫെര്‍ണാന്റസ്

ഏതാണ്ടു 35 വര്‍ഷംമുമ്പ് ഞാന്‍ കൊല്ലം കത്തോലിക്കാ രൂപതയിലെ ഇലവുംതിട്ട വികാരിയച്ചന്‍ ആയിരുന്നപ്പോള്‍ രൂപതയുടെ മിഷന്‍&ൃെൂൗീ;ഇടവക (പട്ടികജാതി-പട്ടികവര്‍ഗത്തില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവരുടെ ഇടവക)കളിലെ വൈദികരുടെ സഹായികളായി ഉണ്ടായിരുന്ന ഉപദേശിമാരുടെ മാസശമ്പളം 50 നും 100നും ഇടയ്ക്കായിരുന്നു. വികാരിയച്ചനും ഇടവകജനങ്ങള്‍ക്കുംവേണ്ടി കഷ്ടപ്പെട്ടു ജോലിചെയ്യുന്ന ഉപദേശിമാര്‍ക്കു ഇത്ര തുച്ഛമായ ശമ്പളം നീതിയല്ല എന്ന് ഞങ്ങള്‍ കുറച്ചു വൈദികര്‍ക്കു തോന്നി. കൊല്ലം രൂപതയിലെ മിഷന്‍ ഇടവകകളിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ഉപദേശിമാരെയും ഞങ്ങള്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു.

ഇഴഞ്ഞുനീങ്ങുന്ന അന്വേഷണം

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കണ്ടെത്തുന്നതില്‍ ആദായനികുതിവകുപ്പിന് താല്‍പ്പര്യമില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയത് നിസ്സാരമായി കാണാന്‍ കഴിയുന്നതല്ല. അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി സമയത്ത് സമര്‍പ്പിക്കുന്നതിലും വകുപ്പിന് ഗുരുതരമായ വീഴ്ചവന്നതായി കോടതി ചൂണ്ടിക്കാണിച്ചു. റാഡിയ ടേപ്പിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിലും ആദായനികുതി വകുപ്പിന് താല്‍പ്പര്യം കാണുന്നില്ലെന്നാണ് ജസ്റ്റിസുമാരായ സിങ്വിയും എ കെ ഗാംഗുലിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിമര്‍ശിച്ചത്. ആദായ നികുതി വെട്ടിപ്പുകേസല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Friday, May 06, 2011

ജനാധിപത്യത്തെ തച്ചുടയ്ക്കുന്നോ?

പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കാന്‍ ജനാധിപത്യത്തിനു നിരക്കാത്ത മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യം ഇടതുമുന്നണി സര്‍ക്കാരിനെതിരായി അമ്പരപ്പിക്കുന്ന കുപ്രചാരണങ്ങള്‍ തുടരുകയാണ്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളുടെ അന്തസ്സ് കളഞ്ഞുകുളിച്ചാണ് മുന്നേറുന്നത്. സോണിയ ഗാന്ധി പറഞ്ഞത്, "ബംഗാള്‍ ജനതയെ ഇടതുപക്ഷ മുന്നണി, 35 കൊല്ലക്കാലമായി വിഡ്ഢികളാക്കുകയാണ്" എന്നത്രേ. സ്വാതന്ത്ര്യത്തിനുശേഷം ഇന്നോളം ഏറ്റവും കൂടുതല്‍ കാലം രാജ്യാധികാരം കൈയാളിയ കോണ്‍ഗ്രസിന്റെ അധ്യക്ഷകൂടിയാണ് സോണിയ. "ഗരീബി ഹഠാവോ"മുതല്‍ "ആം ആദ്മി"വരെയുള്ള പൊള്ള മുദ്രാവാക്യങ്ങളും ലോകത്തെ ഞെട്ടിക്കുന്ന കൂറ്റന്‍അഴിമതികളുമാണ് ആ കോണ്‍ഗ്രസ് ഇന്ത്യക്ക് നല്‍കിയത്.

വിചാരണ ചെയ്യപ്പെടുന്ന മാധ്യമ പ്രവര്‍ത്തനം

ഇന്നത്തെ ഇന്ത്യന്‍ മാധ്യമരംഗം നേരിടുന്ന അപചയത്തിന്റെ നഖചിത്രമാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് തയ്യാറാക്കിയ 2010-11 ദക്ഷിണേഷ്യയിലെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലേത്. ദക്ഷിണേഷ്യയിലെ മറ്റുരാജ്യങ്ങളിലാകെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും പ്രതികൂല ഘടകങ്ങള്‍ക്കും ഇടയില്‍ ഞെരിഞ്ഞ് മാധ്യമപ്രവര്‍ത്തനം നടക്കുമ്പോള്‍ , ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍ . ഇവിടത്തെ മാധ്യമങ്ങള്‍ ഫാഷന്‍ റിപ്പോര്‍ട്ടിങ്ങിലേക്കും പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള കഥയെഴുത്തുകളിലേക്കും ചുവടുമാറ്റുകയാണ്. പരസ്യവിഭാഗത്തില്‍നിന്നുള്ള സമ്മര്‍ദവും വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവുമൂലമുള്ള വരുമാനനഷ്ടവുംമൂലമുള്ള ഈ ചുവടുമാറ്റം വാര്‍ത്തയുടെ ഉള്ളടക്കത്തിന്റെ വില കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിഭാഗീയത സ്വപ്നം കാണുന്നവര്‍ നിരാശരാകും : പിണറായി വിജയന്‍

സിപിഐ എമ്മിനകത്ത് വിഭാഗീയത ഉണ്ടെന്നു വരുത്താനുള്ള വാര്‍ത്തകള്‍ വീണ്ടും ആസൂത്രിതമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. "സിപിഐ എമ്മില്‍ വീണ്ടും വിഭാഗീയതയുടെ കേളികൊട്ട്" എന്ന തലവാചകത്തില്‍ "മാധ്യമം" ദിനപത്രം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച "വിശകലനം" മുമ്പത്തെ മാധ്യമസിന്‍ഡിക്കറ്റിലുള്ളവരുടെ സ്വപ്നത്തിന്റെ ഭാഗമായുള്ളതാണ്. മാധ്യമസിന്‍ഡിക്കറ്റ് സജീവമായ ഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് പുറത്തുള്ള ചില ശക്തികള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴത്തെ "വിശകലന"വും മാധ്യമം ലേഖകന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞതുമാത്രമല്ല എന്ന് ഒറ്റ വായനയില്‍ മനസിലാകും. സിപിഐ എമ്മില്‍ വിഭാഗീയത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ശക്തികള്‍ക്കു വേണ്ടത് പാര്‍ടിയുടെ തകര്‍ച്ചയാണ്.